
ഭുവനേശ്വർ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 500ലേറെ പേർക്ക് പരിക്ക്. രഥയാത്രയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. നിരവധിപേരുടെ നില ഗുരുതരമാണ്. രഥം വലിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം.
ക്ഷേത്രത്തിന് സമീപം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സജ്ജമാണെന്നും വെള്ളത്തിനും ഗ്ലൂക്കോസിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഒഡീഷ മന്ത്രി മുകേഷ് മഹാലിംഗ് വ്യക്തമാക്കി. രഥത്തിന്റെ കയറുകൾ പിടിക്കാൻ ഭക്തർ തിരക്ക് കൂട്ടിയെന്നും വിവരമുണ്ട്.
എല്ലാ വര്‍ഷവും ജൂണ്‍-ജൂലൈ മാസങ്ങളിൽ നടക്കുന്ന പുരി രഥയാത്രയിൽ പതിനായിരക്കണക്കിന് തീർത്ഥാടകരാണ് എത്തിച്ചേരാറുള്ളത്. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സായുധ പൊലീസ് സേനയുടേതുൾപ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിരുന്നു.
Content Highlights: Over 500 Devotees Injured After Overcrowding In Puri Rath Yatra