വ്യോമയാന സുരക്ഷ; ഒമാന് അഞ്ചാം സ്ഥാനം

വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധയും നേട്ടങ്ങളുമാണ് ഒമാന്റെ മുന്നേറ്റത്തിന് പിന്നിലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി

dot image

വ്യോമയാന സുരക്ഷയിൽ വലിയ നേട്ടവുമായി ഒമാൻ. ആഗോളതലത്തിൽ വ്യോമയാന സുരക്ഷയിൽ അഞ്ചാം സ്ഥാനമാണ് ഒമാൻ സ്വന്തമാക്കിയിരിക്കുന്നത്. സുരക്ഷയിലും, സാങ്കേതിക വിദ്യയിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവാത്തതാണ് ഒമാന്റെ മുന്നേറ്റത്തിന് പിന്നിലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങളിൽ 95.5 ശതമാനമാണ് സുൽത്താനേറ്റിന്റെ നിരക്ക്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ വാർത്താ സമ്മേളത്തിലാണ് ഇക്കാര്യം പങ്കുവച്ചത്. മസ്‌കത്തിലെ ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല നാസർ അൽ ഹറാസിയുടെ സാന്നിധ്യത്തിലായിരുന്നു മാധ്യമ സമ്മേളനം.

അതേസമയം, മസ്‌കത്ത് വിമാനത്താവളത്തിലെ തെക്കൻ റൺവേ സജീവമാക്കൽ, ജനറൽ ഏവിയേഷൻ നയത്തിന്റെ അംഗീകാരം, ഒൻപത് വ്യോമഗതാഗത കരാറുകളില്‍ ഒപ്പുവയ്ക്കൽ എന്നിവ പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നു. യാത്രക്കാരുടെ അവകാശ സംരക്ഷണവും, ഡ്രോൺ രജിസ്‌ട്രേഷനും, എയർ ട്രാഫിക് മാനേജ്‌മെന്റിനുമുള്ള ലൈസൻസിംഗ് ചട്ടക്കൂടും ഉൾക്കൊള്ളുന്ന പുതിയ നിയന്ത്രങ്ങളും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ശ്രദ്ധേയ നീക്കങ്ങളാണ്. വ്യോമയാന വ്യവസായത്തിലെ വളർന്നുവരുന്ന പ്രാദേശിക, അന്തർദേശീയ കേന്ദ്രമായി ഒമാൻ മാറിയിട്ടുണ്ട്. വ്യോമയാന വ്യവസായം 2024 ൽ 105 മില്യൺ റിയാലിൻ്റെ വരുമാനമാണ് രാജ്യത്തിന് നേടിക്കൊടുത്തത്. ഇത് മന്ത്രാലയത്തിന്റെ പ്രവർത്തന കാര്യക്ഷമതയ്ക്ക് തെളിവാണ്.

Content Highlight; Oman Secures Fifth Place Globally in Aviation Safety Rankings

dot image
To advertise here,contact us
dot image