എണ്ണം പറഞ്ഞ രണ്ട് സെഞ്ച്വറികള്‍; തകര്‍ച്ചയ്ക്ക് ശേഷം സിംബാബ്‌വെയ്‌ക്കെതിരെ കരകയറി ദക്ഷിണാഫ്രിക്ക

തുടക്കത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നിരുന്നു

dot image

സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബാറ്റിങ് തകര്‍ച്ചയ്ക്ക് ശേഷം കരകയറി ദക്ഷിണാഫ്രിക്ക. ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 90 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ദക്ഷിണാഫ്രിക്ക. അരങ്ങേറ്റക്കാരനായ ലുവാന്‍ഡ്രേ പ്രിട്ടോറിയസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും കോര്‍ബിന്‍ ബോഷിന്റെ അപരാജിത സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

തുടക്കത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ പ്രിട്ടോറിയസ് തകര്‍പ്പന്‍ പ്രത്യാക്രമണത്തിലൂടെ ദക്ഷിണാഫ്രിക്കയെ കരകയറ്റി. 160 പന്തില്‍ 153 റണ്‍സ് നേടിയാണ് പ്രിട്ടോറിയസ് പുറത്തായത്.

41 പന്തില്‍ 51 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസുമായി ചേര്‍ന്ന് പ്രിട്ടോറിയസ് 108 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് പുറത്താകാതെ 124 പന്തില്‍ 100 റണ്‍സ് നേടിയ ബോഷുമായി ചേര്‍ന്ന് പ്രിട്ടോറിയസ് മറ്റൊരു 108 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.

സിംബാബ്‌വെയ്‌ക്കായി തനക ചിവംഗ 83 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മികച്ച ബോളിംഗ് പ്രകടനം കാഴ്ചവെച്ചു. മുസറബാനി 2 വിക്കറ്റുകള്‍ നേടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ദക്ഷിണാഫ്രിക്കയുടെ റണ്‍റേറ്റ് 4.64 ആയി നിലനിര്‍ത്താന്‍ കഴിഞ്ഞത് ആതിഥേയര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.

Content Highlights: ZIM vs SA, 1st Test: Pretorius, Bosch centuries take South Africa to 418/9 against Zimbabwe

dot image
To advertise here,contact us
dot image