'മർദ്ദിക്കാൻ കാരണം നരിവേട്ട സിനിമയെ പ്രശംസിച്ചത്'; ഉണ്ണി മുകുന്ദനെതിരായ പരാതിയിൽ മാനേജർ

തിങ്കളാഴ്ച ഉച്ചയോടെ ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നൽകിയിരിക്കുന്നത്

dot image

കൊച്ചി: ഉണ്ണി മുകുന്ദൻ തന്നെ മർദിക്കാൻ കാരണം മറ്റൊരു സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണെന്ന് മാനേജർ വിപിൻ കുമാർ. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപ്പിച്ചത്. തുടർന്ന് തന്നെ അസഭ്യം പറയുകയും മർദിക്കുകയുമുണ്ടായത് എന്ന് മാനേജർ വി വിപിൻകുമാർ പരാതിയിൽ പറയുന്നത്.

ഉണ്ണി മുകന്ദന്‍ നായകനായി എത്തിയ അവസാന സിനിമ പരാജയമായിരുന്നു, ഇതിനിടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പുകഴ്ത്തി മാനേജര്‍ വിപിന്‍കുമാര്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ പ്രകോപിതനായിട്ടാണ് തന്നെ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

ഇന്ന് ഉച്ചയോടെ ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് തന്നെ അസഭ്യം പറയുകയും മർദിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട്. . മർദനമേറ്റതിനെ തുടർന്ന് തുടർന്ന് വിപിന്‍ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഉണ്ണി മുകുന്ദനെതിരെ പൊലീസിനും ഫെഫ്കയ്ക്കും എഎംഎംഎയ്ക്കും പരാതി നൽകിയിട്ടുണ്ടെന്നും വിപിന്‍കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ പരാതിക്കാരന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ കൂടി ഭാഗമായ സിനിമയാണ് നരിവേട്ട ഇതിനാലാണ് സിനിമയെ പുകഴ്ത്തിയത്. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും വിപിന്‍ പറഞ്ഞു. തനിക്ക് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയും തന്‍റെ കണ്ണടയടക്കം തകര്‍ത്തെന്നും വിപിന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.


തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചതd, സമ്മാനമായി ലഭിച്ച ഗ്ലാസ് ചവിട്ടി പൊട്ടിച്ചു

തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ ആണ് ഉണ്ണിക്ക് എന്നും അത് പലരോടും തീർക്കുന്നുവെന്നും വിപിന്‍ കുമാര്‍ പറഞ്ഞു.

താനൊരു സിനിമ പ്രവർത്തകനാണ്, പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, അതൊക്കെ പിന്നീട് പറയും വിശദമായ മൊഴി പോലീസിന് നൽകിയിട്ടുണ്ടെന്നും വിപിന്‍ പറഞ്ഞു.

Content Highlights: Manager Vipin Kumar says Unni Mukundan beat him up was because post praising the movie Narivetta

dot image
To advertise here,contact us
dot image