ലൈംഗികാതിക്രമം, ബലാത്സംഗം; വിന്‍ഡീസ് സൂപ്പർ‌ താരത്തിനെതിരെ പരാതിയുമായി എത്തിയത് 11 യുവതികൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉള്‍പ്പെടെ 11 സ്ത്രീകളാണ് പരാതിയുമായി രം​ഗത്തെത്തിയത്

dot image

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിലെ സൂപ്പർ താരത്തിനെ ലൈംഗിക പീഡന ആരോപണവുമായി നിരവധി സ്ത്രീകള്‍ രംഗത്ത്. ​ഗയാനയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉള്‍പ്പെടെ 11 സ്ത്രീകളാണ് പരാതിയുമായി രം​ഗത്തെത്തിയത്. താരത്തിന്‍റെ പേര് പുറത്തുവന്നിട്ടില്ലെങ്കിലും നിലവിൽ നാട്ടിൽ ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന വിൻഡീസ് ടീമിലെ അംഗത്തിനെതിരെയാണ് പരാതിയെന്നാണ് കരീബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൈംഗികാതിക്രമം, ബലാത്സംഗമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് താരത്തിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ഒന്നാം ടെസ്റ്റ് നടക്കുന്നതിനിടെയാണ് ടീമിലെ പ്രധാന താരത്തിനെതിരെ ഗുരുതരമായ ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. ഗയാനയിലെ ബെർബീസിലുള്ള യുവതിയാണ് താരത്തിനെതിരെ ആദ്യം പരാതി നൽകിയത്.

2023 മാർച്ച് മൂന്നിന് ബെർബീസിലെ ന്യൂ ആംസ്റ്റർഡാമിലുള്ള വീട്ടിൽ വെച്ച് താരം പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. സംഭവം നടക്കുമ്പോൽ 18 വയസ്സായിരുന്നു പരാതിക്കാരിയുടെ പ്രായം. യുവതിയുടെ കുടുംബവുമായി താരത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് മുതലെടുത്ത് മകളെ ജോലി സ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിക്കാരിയുടെ മാതാവിന്‍റെ വെളിപ്പെടുത്തല്‍. ന്യൂ ആംസ്റ്റർഡാമിലെ വീട്ടിലെത്തിച്ചശേഷം ബലമായി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. താരത്തിന്‍റെ സഹൃത്തുക്കളും ഈസമയം വീട്ടിൽ ഉണ്ടായിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

അതേസമയം കേസുകളുമായി ബന്ധപ്പെട്ട് നിലവില്‍ നിയമ നടപടികളൊന്നും എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ക്രിക്കറ്റ് വെസ്റ്റിൻഡീസ് പ്രതികരിച്ചത്. അതിനാല്‍ ഈ സമയത്ത് അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നും വിശദമായി അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും വിന്‍ഡീസ് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.

Content Highlight: Unnamed West Indies Cricketer Accused By 11 Women: Report

dot image
To advertise here,contact us
dot image