ലാലേട്ടന്‍ വിളിച്ച് അഭിനന്ദിച്ചു; ഇനിയൊന്നും വേണ്ടെന്ന് തോന്നിയ നിമിഷമായിരുന്നു അത്: ഫർഹാൻ

എന്റെ തുടരും സിനിമയാണ് ഷാനു ആദ്യമായി കാണുന്നത് എന്നാണ് എനിക്ക് തോന്നുന്നത്

dot image

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും മികച്ച പ്രതികരണത്തോടെ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. സിനിമയ്ക്ക് കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിൽ സി പി ഒ സുധീഷ് എന്ന കഥാപാത്രമായി എത്തിയിരുന്നത് സംവിധായകൻ ഫാസിലിന്റെ മകനും ഫഹദ് ഫാസിലിൻെറ സഹോദരനുമായ ഫർഹാൻ ഫാസിൽ ആണ്. സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ ഉടൻ മോഹൻലാൽ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്ന് പറയുകയാണ് ഫര്‍ഹാന്‍. ഫഹദ് ഫാസിലും പ്രീവ്യൂ കണ്ട് പ്രശംസിച്ചിരുന്നുവെന്നും ഫർഹാൻ പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എനിക്ക് തോന്നുന്നു ഷാനു കാണുന്ന എന്‍റെ ആദ്യത്തെ പടമാണ് ഇത്. ഭീഷ്മ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. വാപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി പ്രിവ്യു ഇട്ടിരുന്നു. അങ്ങനെയാണ് അവർ കാണുന്നത്. കണ്ട് കഴിഞ്ഞ് ഷാനു പറഞ്ഞു നീ നന്നായിട്ട് ചെയ്തിട്ടുണ്ടെന്ന്. ഫസ്റ്റ് ടൈം ആണ് എന്റെ പെർഫോമൻസിനെക്കുറിച്ച് ഫീഡ്ബാക്ക് തരുന്നത്. എനിക്ക് ആദ്യം അപ്രീസിയേഷൻ കിട്ടിയത് ലാലേട്ടനിൽ നിന്നായിരുന്നു. ലാലേട്ടൻ ഡബ്ബ് കഴിഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു. എന്നിട്ട് പറഞ്ഞു ' മോനെ നന്നായി ചെയ്തിട്ടുണ്ട് എന്ന്'. അത് കേട്ടപ്പോൾ തന്നെ എനിക്കിനി വേറെയൊന്നും കേൾക്കണ്ട, ഒന്നും അറിയണ്ട എന്നായിരുന്നു,' ഫർഹാൻ ഫാസിൽ പറഞ്ഞു.

സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Content Highlights: Actor Farhan Fazil says Mohanlal praised him after his performance in the film thudarum

dot image
To advertise here,contact us
dot image