ശമ്പളത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ അദാനി; മുന്‍പന്തിയിലുള്ളവര്‍ ഇവരൊക്കെ

സ്വന്തം കമ്പനിയിലുള്ളവരേക്കാള്‍ കുറവാണ് അദാനിയുടെ ശമ്പളം

dot image

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനും ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിലൊരാളുമായ ഗൗതം അംബാനിക്ക് മറ്റ് കോടീശ്വരന്മാരേക്കാള്‍ കുറഞ്ഞ ശമ്പളമെന്ന് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനി സമ്പാദിച്ചത് 10.41 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ധനവാണ് കാണിക്കുന്നതെങ്കിലും അദാനി ഗ്രൂപ്പ് ചെയര്‍മാന്റെ ശമ്പളം അദ്ദേഹത്തിന്റെ നിരവധി വ്യവസായ സഹപ്രവര്‍ത്തകരേക്കാളും സ്വന്തം കമ്പനികളിലെ ചില ഉന്നത എക്‌സിക്യൂട്ടീവുകളെക്കാളും കുറവാണെന്നാണ് വ്യക്തമാകുന്നത്.

62 കാരനായ ഗൗതം അദാനിക്ക് തന്റെ പോര്‍ട്ട്-ടു-എനര്‍ജി കമ്പനിയിലെ ലിസ്റ്റുചെയ്ത ഒമ്പത് കമ്പനികളില്‍ രണ്ടില്‍ നിന്നും മാത്രമാണ് ഈ വര്‍ഷം പ്രതിഫലം ലഭിച്ചിരിക്കുന്നത്. ഇതില്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (എഇഎല്‍) നിന്ന് 2.26 കോടി ശമ്പളവും 28 ലക്ഷം പെര്‍ക്വിസിറ്റുകളും അലവന്‍സുകളും ഉള്‍പ്പെടുന്നു. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ (എപിഎസ്ഇസെഡ്) നിന്ന് 7.87 കോടി രൂപയും ഉള്‍പ്പെടുന്നു. ഇതില്‍ 1.8 കോടി ശമ്പളവും 6.07 കോടി കമ്മീഷനും ഉള്‍പ്പെടുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍, AEL, APSEZ എന്നിവയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വരുമാനം യഥാക്രമം 2.54 കോടിയും 6.8 കോടിയും ആയി, ആകെ 9.26 കോടി രൂപയാണ്.

വാര്‍ഷിക പ്രതിഫലം: അദാനിയെക്കാള്‍ മുന്നിലാരെല്ലാം?

അദാനിയുടെ 2025 സാമ്പത്തിക വര്‍ഷത്തെ പ്രതിഫലം ഉയര്‍ന്നെങ്കിലും, മറ്റ് നിരവധി മുന്‍നിര ഇന്ത്യന്‍ ബിസിനസ്സ് നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് വളരെ കുറവാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ സുനില്‍ ഭാരതി മിത്തല്‍ 32.27 കോടിയും, രാജീവ് ബജാജ് 53.75 കോടിയും, പവന്‍ മുഞ്ജല്‍ 109 കോടിയും സമ്പാദിച്ചു. 2025 സാമ്പത്തിക വര്‍ഷത്തില്‍ എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്‌മണ്യന്‍ 76.25 കോടിയും, ഇന്‍ഫോസിസ് സിഇഒ സലില്‍ എസ് പരേഖ് ?80.62 കോടിയും നേടി.

ഗ്രൂപ്പ് എക്‌സിക്യൂട്ടീവുകള്‍ക്ക് അദാനിയെക്കാള്‍ കൂടുതല്‍ വരുമാനം

വാര്‍ഷിക പ്രതിഫലത്തില്‍ അദാനിയുടെ സ്വന്തം ഗ്രൂപ്പ് എക്‌സിക്യൂട്ടീവുകളും അദ്ദേഹത്തെ മറികടന്നു. AEL സിഇഒ വിനയ് പ്രകാശ് 2025 സാമ്പത്തിക വര്‍ഷത്തില്‍ 69.34 കോടി സമ്പാദിച്ചു, അതില്‍ 4 കോടി ശമ്പളവും 65.34 കോടി പെര്‍ക്വിസിറ്റുകളും വേരിയബിള്‍ ഇന്‍സെന്റീവുകളും ഉള്‍പ്പെടുന്നു. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (എജിഇഎല്‍) മാനേജിംഗ് ഡയറക്ടര്‍ വ്‌നീത് എസ് ജെയിന്‍ 11.23 കോടിയും ഗ്രൂപ്പ് സിഎഫ്ഒ ജുഗീഷന്ദര്‍ സിംഗ് 10.4 കോടിയും നേടി. APSEZ-ല്‍ നിന്ന് അദാനിയുടെ മകന്‍ കരണ്‍ 7.09 കോടി സമ്പാദിച്ചു, അതേസമയം കമ്പനിയുടെ സിഇഒ അശ്വനി ഗുപ്ത 10.34 കോടി സമ്പാദിച്ചു.അദാനി കുടുംബത്തിലെ നിരവധി അംഗങ്ങളും ഗ്രൂപ്പിലെ ഏറ്റവും ഉയര്‍ന്ന വരുമാനക്കാരില്‍ ഉള്‍പ്പെടുന്നു. ഗൗതം അദാനിയുടെ ഇളയ സഹോദരന്‍ രാജേഷ് AEL-ല്‍ നിന്ന് 9.87 കോടിയും അനന്തരവന്‍ പ്രണവ് 7.45 കോടിയും മറ്റൊരു അനന്തരവന്‍ സാഗര്‍ AGEL-ല്‍ നിന്ന് 7.50 കോടിയും നേടി.

മൊത്തം മൂല്യവും മുന്‍കാല ഏറ്റക്കുറച്ചിലുകളും

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം, ഗൗതം അദാനിയുടെ ആസ്തി 82.5 ബില്യണ്‍ ഡോളറാണ്. 2022 ല്‍ അദ്ദേഹം ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറി, എന്നാല്‍ 2023 ല്‍ യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഗ്രൂപ്പിന്റെ വിപണി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു.

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം തന്റെ ശമ്പളം ഉപേക്ഷിച്ചു. അതിനുമുമ്പ്, അദ്ദേഹം തന്റെ ശമ്പളം 15 കോടിയായിരുന്നു.

Content Highlights: Gautam Adani draws ₹10.41 crore salary in FY25

dot image
To advertise here,contact us
dot image