അക്കാദമിക കാര്യങ്ങളിൽ ആജ്ഞാപിക്കാൻ ആർക്കും അവകാശം ഇല്ല, തീരുമാനിക്കാൻ ഇവിടെ സർക്കാരുണ്ട്: വി ശിവന്‍കുട്ടി

പൊതു വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന തീരുമാനത്തില്‍ എതിരഭിപ്രായം ഉണ്ടെങ്കില്‍ പ്രകടിപ്പിക്കാം എന്നും മന്ത്രി

dot image

തിരുവനന്തപുരം: സൂംബയുടെ പേരില്‍ കായിക താരങ്ങളെ അധിക്ഷേപിക്കുന്നവര്‍ മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലോകത്ത് അംഗീകരിക്കപ്പെട്ട കായിക ഇനമാണ് സൂംബ. ഇതിനെ അധിക്ഷേപിക്കുന്നവര്‍ മാപ്പ് പറയണം. പൊതു വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന തീരുമാനത്തില്‍ എതിരഭിപ്രായം ഉണ്ടെങ്കില്‍ പ്രകടിപ്പിക്കാമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

ആജ്ഞാപിച്ചാല്‍ അംഗീകരിക്കില്ല. അക്കാദമിക കാര്യങ്ങളില്‍ ആജ്ഞാപിക്കാന്‍ ആര്‍ക്കും അവകാശം ഇല്ല. വര്‍ഗീയ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത വിധം അഭിപ്രായം പറഞ്ഞാല്‍ അത് അംഗീകരിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കും. അഭിപ്രായം പറഞ്ഞതുകൊണ്ട് ന്യൂനപക്ഷത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയത്തിലൊന്നും മാറ്റമില്ല എന്നും മന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളിലും ന്യായവും ഉചിതവുമായ തീരുമാനമാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സൂംബ നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ വിവിധ സംഘടനങ്ങള്‍ രംഗത്തെത്തിയിരുന്നു. ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായാണ് നമ്മുടെ സ്‌കൂളുകളില്‍ സൂംബ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നുനടത്തുന്ന സൂംബ ധാര്‍മ്മികതയ്ക്ക് നിരയ്ക്കുന്നതല്ല, സൂംബ പരിശീലിക്കുന്നത് കുട്ടികളെ ഡിജെ പാര്‍ട്ടിയിലേക്കും രാസലഹരി ഉപയോഗിക്കുന്നതിലേക്കും വരെ എത്തിക്കുന്നു എന്നതടക്കമുള്ള വാദങ്ങളാണ് വിസ്ഡം ഇസ്ലാമിക ഒര്‍ഗനൈസേഷനും സമസ്തയും എസ്‌വൈഎസും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉയര്‍ത്തുന്നത്.

Content Highlights: V Sivankutty Reaction over Zumba controversy

dot image
To advertise here,contact us
dot image