അഞ്ച് തായ് പൗരന്മാർ ഉൾപ്പെടെ എട്ടു ബന്ദികളെ ഇന്ന് വിട്ടയയ്ക്കും; പട്ടിക കൈമാറി ഹമാസ്

ശനിയാഴ്ചയോടെ ഹമാസ് 11 ബന്ദികളെ മോചിപ്പിക്കുമെന്ന് നെതന്യാഹുവിൻ്റ ഓഫീസ്

ഗാസ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി വരുന്ന രണ്ട് ദിവസത്തിനുള്ളിൽ അഞ്ച് തായ്‌ പൗരന്മാർ ഉൾപ്പെടെ ​ഗാസയിൽ കഴിയുന്ന 11 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഇസ്രായേൽ. തായ്‌ലൻഡുകാരുൾപ്പെടെ വ്യാഴാഴ്ച മോചിപ്പിക്കുന്ന എട്ട് ബന്ദികളുടെ പട്ടിക ഹമാസിൽ നിന്ന് ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ബാക്കിയുള്ള മൂന്ന് പരുഷന്മാരെ ശനിയാഴ്ച മോചിപ്പിക്കപ്പെടുമെന്നും നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.

ഹമാസ് ബന്ദികളാക്കിയ എട്ട് പേരെയാണ് വ്യാഴാഴ്ച മോചിപ്പിക്കുക. ഇതിൽ മൂന്ന് ഇസ്രായേലികളും അഞ്ച് തായ്‌ലൻഡുകാരുമാണുള്ളത്. അർബെൽ യെഹൂദ്, അഗം ബെർഗർ, ഗാഡി മോസസ് എന്നീ ഇസ്രയേൽ പൗരന്മാരെയാണ് വ്യാഴാഴ്ച മോചിപ്പിക്കുന്നത്.

ഗാസയിലേക്കുള്ള സഹായം ഇസ്രായേൽ വൈകിപ്പിക്കുകയും കരാർ അപകടത്തിലാക്കുകയും ചെയ്യുന്നതായി ഹമാസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിൻ്റെ പ്രഖ്യാപനം. ഹമാസ് ഇതുവരെ ഏഴ് ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. ഇതിന് പകരമായി 290 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.

Also Read:

Kerala
കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

​ഗാസയ്ക്കുള്ള സഹായ വിതരണം ഇസ്രായേൽ മന്ദഗതിയിലാക്കുന്നുവെന്നാണ് ഹമാസിൻ്റെ ആരോപണം. ഇന്ധനം, കൂടാരങ്ങൾ, ഹെവി മെഷിനറികൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങി ഗാസയുടെ വീണ്ടെടുക്കലിൽ പ്രധാനമായ സാമ​ഗ്രികളാണ് വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. വെടിനി‍ർത്തൽ കരാർ പ്രകാരം ഈ സാമഗ്രികൾ വെടിനിർത്തലിൻ്റെ ആദ്യ ആഴ്ചയിൽ തന്നെ പ്രവേശിക്കേണ്ടതായിരുന്നുവെന്നും ഹമാസ് വക്താക്കള്‍ ചൂണ്ടിക്കാണിച്ചതായാണ് റിപ്പോർട്ട്.

തുടർച്ചയായ കാലതാമസവും ഈ വിഷയങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്നതും തടവുകാരെ കൈമാറുന്നത് ഉൾപ്പെടെയുള്ള കരാറിൻ്റെ സ്വാഭാവിക പുരോഗതിയെ ബാധിക്കുമെന്ന് പലസ്തീൻ പ്രദേശങ്ങളിലെ സിവിൽ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രതിരോധ മന്ത്രാലയ ബോഡിയായ സിഒജിഎടിയുടെ വക്താവിനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തികച്ചും വ്യാജ വാർത്ത എന്നാണ് ഇതിനോടുള്ള ഇസ്രയേലിൻ്റെ പ്രതികരണം. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ 3,000 ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചു. ഏഴ് ദിവസത്തിനുള്ളിൽ ഇത് 4,200 ആകണമെന്നാണ് കരാർ പറയുന്നതെന്നും ഇസ്രയേൽ വ്യക്തമാക്കി.

ജനുവരി 19ന് ഇസ്രയേൽ പ്രാദേശിക സമയം 11.15ഓടെയാണ് ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നത്. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂർ വൈകിയാണ് വെടിനിർത്തൽ യഥാർത്ഥ്യമായത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെ കരാർ നടപ്പാകുമെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാൽ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ കരാറിൽനിന്ന് പിന്മാറിയിരുന്നു. സാങ്കേതിക പ്രശ്നമാണ് പട്ടിക കൈമാറാൻ വൈകിയതിന് കാരണമെന്നായിരുന്നു ഹമാസ് നൽകിയ വിശദീകരണം. അതോടെ വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചിരുന്നു.

Also Read:

Kerala
ദേവേന്ദുവിന്റെ മരണം; 30 ലക്ഷം രൂപ കാണാനില്ലെന്നാരോപിച്ച് അമ്മയുടെ പരാതി, വ്യക്തത ഇല്ലാതെ പൊലീസ് തിരിച്ചയച്ചു

42 ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ഘട്ടത്തിൽ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടങ്ങിയ 33 ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നാണ് കരാർ വ്യവസ്ഥ. ഇതിന് പകരമായി ഇസ്രായേൽ ജയിലിലുള്ള ആയിരം പലസ്തീൻ തടവുകാരെ മോചിപ്പിക്കും. വെടിനിർത്തിലിന്റെ ആറാഴ്ചക്കുള്ളിൽ തന്നെ പലസ്തീനികളെ വടക്കൻ ഗാസയിലേക്ക് മടങ്ങാൻ അനുവദിക്കും എന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മേൽനോട്ടത്തിലാവും മടക്കം.

Content Highlights: Hamas To Release 3 Israelis 5 Thai Hostages Toady As Part Of Ceasefire Deal

To advertise here,contact us