ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂർണമെന്റിൽ അമേരിക്കൻ താരം കൊക്കോ ഗോഫ് ചാംപ്യൻ. ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തിയാണ് ലോക രണ്ടാം നമ്പർ താരം കൂടിയായ കൊക്കോ ഗോഫ് ഫ്രഞ്ച് ഓപൺ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ഗോഫിന്റെ വിജയം. സ്കോർ 6-7, 6-2, 6-4.
കടുത്ത മത്സരമാണ് ഫ്രഞ്ച് ഓപൺ ഫൈനലിൽ നടന്നത്. ആദ്യ സെറ്റിൽ ഇരുവരും 6-6 എന്ന് തുല്യനിലയിൽ സ്കോർ ചെയ്തു. ഇതോടെ ടൈബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തിൽ സബലേങ്ക ആദ്യ സെറ്റ് വിജയിക്കുകയായിരുന്നു. രണ്ടാം സെറ്റിൽ അമേരിക്കൻ താരം ശക്തമായി തിരിച്ചുവന്നു. 6-2 എന്ന സ്കോറിൽ രണ്ടാം സെറ്റിൽ ഗോഫ് വിജയിച്ചു.
നിർണായകമായ മൂന്നാം സെറ്റിലും ഒപ്പത്തിനൊപ്പമായിരുന്നു ഇരുതാരങ്ങളും മുന്നേറിയത്. ഒടുവിൽ 6-4 എന്ന സ്കോറിന് സബലേങ്കയെ പിന്നിലാക്കി ഗോഫ് മത്സരം വിജയിക്കുകയായിരുന്നു. ഫ്രഞ്ച് ഓപണിൽ ഗോഫിന്റെ ആദ്യ കിരീടമാണിത്. ഇതാദ്യമായാണ് ഒരു അമേരിക്കൻ താരം ഫ്രഞ്ച് ഓപണിൽ വിജയിക്കുന്നത്. മുമ്പ് 2022ൽ താരം റണ്ണർ അപ്പായിരുന്നു. ഇതാദ്യമായാണ് അരീന സബലേങ്ക ഫ്രഞ്ച് ഓപണിന്റെ ഫൈനൽ കളിക്കുന്നത്.
Content Highlights: Coco Gauff won French open tennis