അവസാന നിമിഷത്തെ പിഴവില്‍ കിരീടം അടിയറവ് പറഞ്ഞ് ഗുകേഷ്; നോര്‍വേ ചെസില്‍ മാഗ്നസ് കാള്‍സന്‍ ചാംപ്യന്‍

കാള്‍സന്റെ ഏഴാമത്തെ നോര്‍വേ ചെസ് കിരീടമാണിത്

നോര്‍വേ ഓപണ്‍ ചെസ് കിരീടം നിലനിര്‍ത്തി ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷിന് ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ടതോടെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അവസാന നിമിഷത്തെ പിഴവിലൂടെ ചാംപ്യനാവാനുള്ള അവസരം ഗുകേഷ് നഷ്ടപ്പെടുത്തിയതോടെയാണ് കാള്‍സന്‍ കിരീടം സ്വന്തമാക്കിയത്. കാള്‍സന്റെ ഏഴാമത്തെ നോര്‍വേ ചെസ് കിരീടമാണിത്.

The 2025 Norway Chess and Norway Chess Women tournaments have officially come to an end!In the Open:🥇 1st: Magnus Carlsen – 16 points🥈 2nd: Fabiano Caruana – 15.5 points🥉 3rd: Gukesh Dommaraju – 14.5 points4th: Hikaru Nakamura – 14 points5th: Arjun Erigaisi – 13 points… pic.twitter.com/TK4gJjdG0J

കരുവാനയ്‌ക്കെതിരെ ഗുകേഷ് സമനില നേടിയിരുന്നെങ്കില്‍ കിരീടം രണ്ട് ഗെയിമുകളില്‍ തീരുമാനിക്കപ്പെടുമായിരുന്നു. കിരീടത്തിനായി മത്സരിച്ചിരുന്ന ഗുകേഷ്, 2018 ലെ ചാമ്പ്യനായ കരുവാനയ്ക്കെതിരായ അവസാന മത്സരത്തില്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടു. വൈകിയാണെങ്കിലും ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 17 വയസ്സുള്ള ഇന്ത്യന്‍ താരത്തിന് കൃത്യസമയത്ത് സമയം നഷ്ടപ്പെടുകയായിരുന്നു.

അതേസമയം അര്‍ജുന്‍ എറിഗൈസിക്കെതിരായ അവസാന റൗണ്ട് ഗെയിം പ്രതികൂലമായ സ്ഥാനത്ത് നിന്ന് സമനിലയില്‍ പിരിഞ്ഞ് കാള്‍സണ്‍ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു. കരുവാന 15.5 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും 14.5 പോയിന്റുമായി ഗുകേഷ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തപ്പോള്‍ 16 പോയിന്റുകള്‍ നേടി കാള്‍സണ്‍ തന്റെ ഏഴാമത്തെ നോര്‍വേ ചെസ് കിരീടം സ്വന്തമാക്കി.

Content Highlights: Blunder in final round costs Gukesh Norway Chess title as Carlsen reigns supreme once again

To advertise here,contact us