അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ വിജയവുമായി സിയാറ്റിൽ ഓർക്കസ്. അവസാന പന്ത് വരെ നീണ്ട ത്രില്ലർ പോരാട്ടത്തിനൊടുവിലാണ് സിയാറ്റിലിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂയോർക്ക് മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ സിയാറ്റിൽ ലക്ഷ്യത്തിലെത്തി. അവസാന പന്തിൽ കീറോൺ പൊള്ളാർഡിനെ സിക്സർ പറത്തിയാണ് ഹെറ്റ്മെയർ സിയാറ്റിലിനെ വിജയത്തിലെത്തിച്ചത്.
SHIMRON HETMYER FINISHED THE GAME WITH A SIX WHEN 6 WERE NEEDED ON THE LAST BALL. 🥶- 97* (40) in a 238 run chase in MLC. 🤯pic.twitter.com/SUAZs1pZZt
നേരത്തെ ടോസ് നേടിയ സിയാറ്റിൽ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ നിക്കോളാസ് പുരാന്റെ വെടിക്കെട്ട് സെഞ്ച്വറിയും തജീന്ദർ സിങ്ങിന്റെ 95 റൺസുമാണ് ന്യൂയോർക്കിനെ മികച്ച സ്കോറിലെത്തിച്ചത്. 60 പന്തിൽ ഏഴ് ഫോറും എട്ട് സിക്സറും സഹിതം 108 റൺസെടുത്ത പുരാൻ പുറത്താകാതെ നിന്നു. 35 പന്തിൽ എട്ട് ഫോറും എട്ട് സിക്സറും സഹിതം 95 റൺസ് നേടിയ തജീന്ദർ നിർഭാഗ്യകരമായി റൺഔട്ടായി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 158 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.
മറുപടി ബാറ്റിങ്ങിൽ സിയാറ്റിലിനായി ഷിമ്രോൺ ഹെറ്റ്മെയറിന്റെ ബാറ്റിങ്ങാണ് നിർണായകമായത്. 40 പന്തിൽ അഞ്ച് ഫോറും ഒമ്പത് സിക്സറും സഹിതം 97 റൺസാണ് ഹെറ്റ്മെയർ അടിച്ചെടുത്തത്. കൈൽ മെയേഴ്സ് 37, ക്യാപ്റ്റൻ സിക്കന്ദർ റാസ 30, ഹെൻറിച്ച് ക്ലാസൻ 26 എന്നിങ്ങനെയാണ് സിയാറ്റിൽ നിരയിലെ മറ്റുസംഭാവനകൾ.
Content Highlights: Hetmyer's strike back at Pooran's firepower; Seattle Orcus wins in Major League Cricket