ക്രിക്കറ്റ് വൃത്തങ്ങളിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒന്നാണ് ഇന്ത്യൻ പേസ് ബൗളർ ജ്‌സപ്രീത് ബുംറയുടെ ജോലിഭാരം. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം ജസ്പ്രീത് ബുംറയിൽ അത്രത്തോളം ആശ്രയിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ബൗളറായി തുടരുമ്പോഴും ജോലിഭാരം മൂലമുള്ള പരിക്കുകൾ താരത്തെ അലട്ടുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരെ ഹെഡിങ്ലിയിൽ നടന്ന ഒന്നാം ടെസ്റ്റിലും ബുംറക്ക് അമിത ജോലി ഭാരമുണ്ടായിരുന്നു. ഇതിന് പിന്നാലെ രണ്ടാം ടെസ്റ്റിൽ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ വർക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ബുംറയെ മൂന്ന് മത്സരത്തിൽ മാത്രമെ കളത്തിൽ ഇറക്കുകയുള്ളൂവെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എങ്കിൽ കൂടിയും ബുംറക്ക് ഇത്രയും ജോലിഭാരം ഉണ്ടോയെന്ന് ചിന്തിക്കുന്നവരുണ്ടാകും. അവരുടെ സംശയം തീർക്കുന്ന തരത്തിലുള്ള കണക്കുകളാണ് നിലവിൽ പുറത്തുവരുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഓവറെറിഞ്ഞ പേസ് ബൗളർ ബുംറയാണ്. രണ്ടാം സ്ഥാനത്തുള്ള ഓശ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കുമായി 50 ഓളം ഓവറിന്റെ വ്യത്യാസം ബുംറക്കുണ്ട്. 2024 ജനുവരി മുതൽ ഇപ്പോൾ വരെ 410 ഓവറുകളാണ് ടെസ്റ്റ് ക്രിക്കറ്റിൽ ബുംറ എറിഞ്ഞിട്ടുള്ളത്. സ്റ്റാർക്കാകട്ടെ 362 ഓവറും. ഇന്ത്യൻ താരങ്ങളിൽ അടുത്തത് മുഹമ്മദ് സിറാജാണ്. 355 ഓവറാണ് സിറാജ് എറിഞ്ഞത്. ബുംറയും സിറാജും ഈ കാലയളവിൽ 15 മത്സരങ്ങളാണ് കളിച്ചത്. ഇതിൽ നിന്നും തന്നെ ബുംറ എത്രോത്തോളം അമിതജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാകും.
ഈ കാലയളവിൽ 78 വിക്കറ്റുകളുമായി ബുംറ തന്നെയാണ് മുന്നിൽ ഇംഗ്ലണ്ട് താരം ഗസ് അറ്റ്കിൻസാണ് അടുത്തത. 328 ഓവർ എറിഞ്ഞ അറ്റ്കിൻസൺ 55 വിക്കറ്റുകൾ വീഴ്ത്തി. സിറാജിന് 41 വിക്കറ്റുകൾ മാത്രമാണ് വീഴ്ത്താൻ സാധിച്ചത്. ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് 359 ഓവറുകള്‍ 2024 മുതൽ എറിഞ്ഞിട്ടുണ്ട്.
ഏറ്റവും കൂടുതൽ ബൗൾ എറിഞ്ഞ പേസർമാർ:
ജസ്പ്രീത് ബുംറ- 410.4 ഓവറുകൾ 78 വിക്കറ്റുകൾമിച്ചൽ സ്റ്റാർക്ക്-362 ഓവറുകൾ 48 വിക്കറ്റുകൾപാറ്റ് കമ്മിൻസ്-359 ഓവറുകൾ 51 വിക്കറ്റുകൾമുഹമ്മദ് സിറാജ്- 355 ഓവറുകൾ 41 വിക്കറ്റുകൾഗസ് അറ്റ്കിൻസൺ 328 ഓവറുകൾ 55 വിക്കറ്റുകൾ
Content Highlight- Jasprit Bumrah Workload differences with other pace bowlers