ഹൃദയസ്തംഭനത്തിലേക്ക് നയിച്ചത് ആന്റി ഏജിങ് ഗുളിക? ഷെഫാലിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട്

കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്നാണ് ഷെഫാലി മരിച്ചതെന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ട്. അതേസമയം, മരണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പരന്നിരിക്കുന്നത്.

കാന്‍ടാ ലഗാ എന്ന റീമിക്‌സ് മ്യൂസിക് വീഡിയോയിലൂടെ ആരാധക ഹൃദയം കീഴടക്കിയ ഷെഫാലിയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഷെഫാലിയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടന്നെങ്കിലും മരണ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്നാണ് ഷെഫാലി മരിച്ചതെന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ട്. അതേസമയം, മരണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പരന്നിരിക്കുന്നത്.

ഷെഫാലി നടത്തിയ ആന്റി ഏജിങ് ചികിത്സയാണ് അവരെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വിവരം. ദേശീയ മാധ്യമങ്ങളാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഷെഫാലി ആന്റി ഏജിങ് ചികി്ത്സ നടത്തിയിരുന്നുവെന്നും അതില്‍ ചര്‍മത്തിന് വെളുത്ത നിറം പ്രദാനം ചെയ്യുന്ന വിറ്റമിന്‍ സി, ഗ്ലൂട്ടത്തയോണ്‍ എന്നിവ അടങ്ങിയിരുന്നു. സ്ഥിരമായി കഴിക്കാറുള്ള മരുന്നുകള്‍ വെള്ളിയാഴ്ച ഷെഫാലി രാത്രിയില്‍ കഴിച്ചുവെന്നും ഉച്ചയ്ക്ക് ശേഷം പ്രായമാകുന്നത് തടയുന്നതിനായുള്ള കുത്തിവയ്പ് എടുത്തിരുന്നുവെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് രാത്രിയോടെ ഇവരുടെ രക്തസമ്മര്‍ദം വല്ലാതെ താഴുകയും വിറയ്ക്കാന്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇവരെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുന്നത്.

വീട്ടില്‍ പൂജ ഉണ്ടായിരുന്നതിനാല്‍ ഭക്ഷണം കഴിക്കാതെ വ്രതമെടുത്തിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. വെറുംവയറ്റില്‍ മരുന്നുകള്‍ കഴിച്ചതാകാം അവളുടെ അവസ്ഥ മോശമാക്കിയതെന്ന് പറയപ്പെടുന്നു. രാത്രി 10നും 11നും ഇടയിലാണ് ഷെഫാലിയുടെ ആരോഗ്യം മോശമാകുന്നത്.

Content Highlights: Shefali Jariwala's Sudden Cardiac Arrest: Were Anti-Ageing Pills to Blame?

To advertise here,contact us