തമിഴിൽ വിജയ് എങ്കിൽ തെലുങ്കിൽ മഹേഷ് ബാബു, ഇത് തിയേറ്ററോ പൂരപ്പറമ്പോ, റീ റിലീസിൽ കസറി ഖലീജ

നേരത്തെ തമിഴ് സിനിമയായ ഗില്ലിയുടെ റിലീസ് സമയത്താണ് ഇത്തരം ഒരു ആഘോഷ കാഴ്ച തിയേറ്ററിൽ കണ്ടിരുന്നത്.

റീ റിലീസുകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. നേരത്തെ ഹിറ്റാകാതെ പോയ പല സിനിമകളും റീ റിലീസിൽ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കപ്പെടുന്നത്. തെലുങ്കിൽ നിന്ന് അത്തരത്തിലൊരു കാഴ്ചയാണിപ്പോൾ ഉണ്ടാകുന്നത്. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ഒരുക്കിയ 'ഖലീജ' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

ആരാധകർ സിനിമയെ ഫുൾ പവറിലാണ് സ്വീകരിച്ചിരിക്കുന്നത്. തിയേറ്ററിൽ നിന്നുള്ള പ്രേക്ഷകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സിനിമയിലെ മാസ്സ് സീനുകളിൽ കൂവി വിളിച്ചും കയ്യടിച്ചും തിയേറ്ററുകൾ ആരാധകർ കൊണ്ടാടുകയാണ്. നേരത്തെ തമിഴ് സിനിമയായ ഗില്ലിയുടെ റീറിലീസ് സമയത്താണ് ഇത്തരം ഒരു ആഘോഷ കാഴ്ച തിയേറ്ററിൽ കണ്ടിരുന്നത്. ഖലീജ അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയോളം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിജയ് നായകനായ ഗില്ലിയുടെ റീ റിലീസ് കളക്ഷൻ 32 കോടി രൂപയായിരുന്നു ഇത് ഖലീജ മറികടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.

#Khaleja4K re-release premier shows started in terrific occupancy 🔥🔥🔥#MaheshBabu pic.twitter.com/BOyIc1nG44

Sandhya Erupted 🔥🔥#Khaleja4K pic.twitter.com/d1ikYzuUkm

TRANCE #Khaleja4K pic.twitter.com/WRlP58jb6T

Stunned 🥶Viswanath 70mm on High Alert 🚨🚨🚨#Khaleja4K @urstrulyMahesh pic.twitter.com/dZDU9CtPyk

2010 ൽ ആയിരുന്നു മഹേഷ് ബാബു നായകനായ ഖലീജ റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ പരാജയമായിരുന്നു. പിന്നീട് ടെലിവിഷൻ ടെലികാസ്റ്റിലൂടെയാണ് ചിത്രത്തിന് ഫാൻ ബേസ് കൂടിയത്. മഹേഷ് ബാബുവിന്‍റെ അച്ഛനും ചലച്ചിത്ര നടനുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനത്തോട് അനുബന്ധിച്ചാണ് സിനിമ തിയേറ്ററിൽ എത്തിയത്. ഒരു ഇന്ത്യന്‍ സിനിമ റീ റിലീസിലൂടെ നേടുന്ന ഏറ്റവും വലിയ ഓപണിം​ഗ് ഖലീജ സ്വന്തമാക്കുമോ എന്നറിയാനാണ് ട്രേഡ് അനലിസ്റ്റുകള്‍ കാത്തിരിക്കുന്നത്. സനം തേരി കസം എന്ന ചിത്രമാണ് ഇന്ത്യന്‍ റീ റിലീസുകളില്‍ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 53 കോടിയാണ് ചിത്രം നേടിയിരുന്നത്.

Content Highlights:  Mahesh Babu's film Khaleja packed the theaters with people in its re-release

To advertise here,contact us